Tuesday, October 21, 2008

പ്യാസാ എന്ന ഹിന്ദി ചിത്രം

പ്യാസാ എന്ന ഹിന്ദി ചിത്രം കണ്ടു.എതു കൊല്ലം എന്നു മനസ്സിലായില്ല.53 ഓ 54ഓ.പ്രൊഡൂസറും സംവിധായകനും ഗുരുദത്ത് ആണ്,മുഖ്യ് നടനും.
റഫി,ലതാ മങെഷ്കര്‍, ഗീതാ ദത് എന്നിവര്‍ പാടിയിരിക്കുന്നു.സഹിര്‍ ലുധിയാന്വി എസ് ഡീ ബര്‍മന്‍.....അങ്ങനെ.
എനിക്കു കാമറാ ആരുടെതെന്നു ഓറ്മയില്ലാ.ഞാന്‍ ഡയറിയില്‍ എഴുതി വെചിട്ടുണ്ടു.പക്ഷെ അതിലും നന്നായി അതിന്റെ ഭങി മനസ്സിലുണ്ടു.
ശരതാണു അതു തന്നതു.[എന്റെ ഓഫിസിലെ ശരത്ത് ]പക്ഷെ ശരത്ത് പറ്ഞ്ഞ പോലെ അതെന്നെ സ്പര്‍ശിചില്ല.വഹിദാ റഹ് മാന്റെ ലാവണ്യം ആ ചിത്രത്തിനു മിഴിവു കൊടുക്കുന്നു.ഇന്നു അല്‍ഭുതകരം എന്നു പറയാവുന്ന എന്നാല്‍ പത്തിരുപതു വര്‍ഷം മുന്‍പു വരെ കൊഴപ്പമില്ലാത്ത ഒരുപ്രമെയം -----അതായതു കവിയാണു കവിത എഴുത്താണു ഇതിലെ നടുബിന്ദു.
പഴയ കാലം ആയതല്ലാ കാര്യം അതു പുരുഷന്റെ നന്മ്തിന്മകളുടെ മരം ആണു എന്നതാണു കാരണം അതും കാല്‍പ്പനികനായ പരാജയപ്പെട്ട പുരുഷന്‍.
എന്തു കൊണ്ടു അയാള്‍ ജീവിതത്തില്‍ വിജയിചില്ലാ അതിനു കാരണക്കാരി ആദ്യ കാമുകി ആണോ?കലാകാരന്‍,കവി ,വിപ്ലവകാരി എല്ലാവരും എല്ലില്ലാത്ത കാല്‍പ്പനികരാണോ?അതെ എന്നു പറയുന്ന പാരമ്പര്യം ആണു പ്യാസയിലും.
എന്തൂട്ട്ണാ ഇതു ഇങ്ങനെ ഒരു ലൊകം?

23 10 08 i wrote about pyasa but i couldnt answer why i didnt find this film truthful.sarath told me iam analysing an old film in a modern perspective....is it correct?we dont analyse intentionally when we sit to see the film.the totality of me cooly aand silently do the analysis....the artists and art are to say why did they are what they are.But the poet doesent exists as a poet,he likes to do manual work but we are not convinced....he doesent love the call girl who tries to help.neither can he love his exlover who is a wife now.

no i think pyasa is a jumbled tale of artists life which is not at all convincing artistically or in depths of our heart.

Sunday, October 19, 2008

ഇന്ന് 2008 ഒക്റ്റൊബര്‍ 20

ഇന്നലെ ചിത്രയുടേ വിവാഹത്തിനു പൊയി.ചിത്രയെ കാണുമ്പൊഴൊക്കെ അഫന്റമ്മയെ ഓര്‍ത്തു.

അപ്പൊ പഴയ കാലവും ഓര്‍ത്തു.ഓര്‍ക്കാന്‍ അധികമൊന്നും ഇല്ലാത്തവരാണു സ്ത്രീകള്‍ എന്നു എല്ലാവരും പറയും.പക്ഷെ ചില കാര്യങ്ങളില്‍ സ്ത്രീകളുടേ ഓര്‍മ ആഴമുള്ളതാണു.സ്വന്തം നാടും വീടും ചെറുപ്പത്തിലേ വിട്ടു പൊരുന്നവര്‍ പ്രത്യെകിചും ആ ഓര്‍മകള്‍ മണ്ണാഴത്തിലെ നീരുറവ പൊലെ കൊണ്ടു നടക്കും.

തെക്കെപ്പാട്ടെ ലീലെടത്തിയുടെ ദൈവത്തൊടൊപ്പം എന്ന പുസ്തകം അങ്ങിനെ ആവാം ഉണ്ടായതു.
പിന്‍കവറില്‍ ജീവചരിത്രസൂചിക ഉണ്ട്. ജനനം 1936 മാര്‍ചില്‍ .17 ആമത്തെ വയസ്സില്‍ വിവാഹം ചെയ്ത് വന്നതാണു തെക്കെപ്പാട്ട് മനയിലെക്കു. വിവാഹത്തിനു മുന്‍പേ മാത്രുഭൂമി ബാലപംക്തിയില്‍ എഴുതിയിരുന്നു.പിന്നീടൂ 2005ല്‍ ഭര്‍താവു വാസുദേവന്‍ നമ്പൂതിരി മരിച്ചതിനു ശേഷം എകാന്തത കൊണ്ടാണു കവിതയിലെക്കു വീണ്ടും തിരിഞ്ഞതു.
ദൈവത്തോടൊപ്പം എന്ന കവിത footprints എന്ന ഇംഗ്ലീഷ് ഗദ്യഭാഗതിന്റെ കവിതയുടെ രൂപത്തിലുള്ള വിവര്‍ത്തനമാണ്.
കണ്ടെന്‍ കിനാവില്‍ ഞാന്‍ ദൈവവുമൊന്നിചു
വങ്കടല്‍ തീരത്തൊരു നാ‍ള്‍ നടപ്പതായ്............എന്നാരംഭിക്കുന്ന ആദ്യകവിത തന്നെ അനായാസ രചന കൊണ്ട് തെളിഞ്ഞിരിക്കുന്നു.ഒപ്പം നടക്കുന്ന ദൈവത്തിന്റെ കാലടിപ്പടുകള്‍ ചിലപ്പൊള്‍ കാണാനില്ല.ദൈവമേ ആപല്‍ഘട്ടത്തില്‍ എന്നെ കൈവെടിയുകയാണല്ലെ എന്ന ചൊദ്യതിനു ഉതതരം ഇതാണു.”നിന്നെ തോളില്‍ എടുത്തു നടന്നതിനാലാണു ഒരു കാലടിപ്പാടു മാത്രം കാണുന്നതു.ഇതു ലീലെടത്തിയുടെ ജീവിത് ദര്‍ശനം കൂടി അല്ലെ?
ഗോപികാ ക്രിഷ്ണന്‍ ,എന്നു കാണും എന്നീ കവിതകള്‍ അയത്നസുന്ദര രചനകളാ‍ണു .പുതുതായി ഒന്നും അവകാശപ്പെടാനില്ലെംകിലും തെളീഞ കവിതയാണു.ഭൂമി കരയുന്നു,ഹര്‍താലും ബന്ദും സമരങ്ങളും എന്നിങ്ങനെ സാമൂഹ്യബൊധമുള്ള കവിതകളും ഉണ്ടു.
കുട്ടിക്കാലത്തു എനിക്കൊരിക്കലും ലീലെടതിയുടെ കാവ്യബൊധത്തെ പറ്റി അറിയില്ലായിരുന്നു.എന്റെ അഫന്‍ അതായതു ഇന്നലെ വിവാഹിതയായ ചിത്രയുടെ അമ്മ ഹെനയുടെ അചന്‍ ആയിരുന്നു അന്നു കാവ്യതാല്പര്യം കാണിചിരുന്ന ഒരാള്‍.എന്തായാലും ദൈവത്തൊടൊപ്പം എനിക്കു ഒരു തരം വായനാസുഖം തന്നു.